Sunday, August 4, 2013

അമ്മുക്കുട്ടിയുടെ വിചാര വീചികൾ



    അമ്മുക്കുട്ടി ചുമ്മാ കണ്ണടച്ചിരിക്കയാണ് ഒരു ധ്യാനത്തിലെന്ന പോലെ. ഇരിപ്പ് അവളുടെ അമ്മയെ കുറച്ചൊന്നുമല്ല വ്യാകുലപ്പെടുത്തുന്നത്. കൊച്ചെന്താ ഇങ്ങനെ ഏതുനേരവും മൌനിയായ് ഇരിക്കുന്നത്. കുട്ടി ദൈവങ്ങളുടെ വാര്ത്തൾ  പത്രത്തില്വിരളമല്ലാത്തതിനാല്ഇതിനി വഴിക്കെങാനുമാണൊ എന്നൊരാശങ്കയും ഇല്ലാതില്ലകാരണം ഇരിപ്പില്നിന്നെഴുന്നേറ്റൊരു പ്രവചനം നടത്താനും അമ്മുകുട്ടി മടിക്കില്ലെന്നു അവര്ക്കറിയാമല്ലോ. കാര്യമിതൊക്കെയാണെങ്കിലും  മൌനമാണു നല്ലതെന്ന് ചിലപ്പോല്തോന്നിപ്പൊവും. വായ തുറന്നാല്കേള്ക്കുന്നവര്മൂക്കത്തു വിരല്വെയ്ക്കുന്ന വായിക്കൊള്ളാത്ത വല്യ വര്ത്താനങളെ പുറത്തു വരൂ. ഒരു നാലുവയസ്സുകാരിയുടെ ബോധമണ്ഡലത്തില്ഒതുങ്ങാത്തത്ര.


ഒരിക്കല്വീടിനു മുന്നിലെ ഇടവഴിയില്നിന്നു സൊള്ളുകയായിരുന്ന ശോഭനേച്ചീടെ മോനും അപ്രത്തെ ലീനയും കൂടെ. രംഗം വീക്ഷിച്ചു  കൊണ്ട് അമ്മുക്കുട്ടി ഗേറ്റിങ്കലുണ്ട്. രണ്ടും കൂടെ ആകെ പഞ്ചാര പാല്ക്കുഴമ്പ് പരുവത്തിലാണു നില്പ്പ്. ഇടവഴിയ്ടെ അങ്ങേത്തലയ്ക്കല്ഒരു തല പ്രത്യക്ഷപ്പെട്ടപ്പോള്രംഗം കാലിയായി. വേഗത്തില്തിരിഞ്ഞു നടക്കുകയായിരുന്ന പയ്യനെ അമ്മുക്കുട്ടി വിളിച്ചു. അവന്തിരിഞ്ഞൂ നോക്കിയപ്പോള്പഴയ സിനിമയിലെ വില്ലനെപ്പോലെ  ഒരും കൈയ്യും  എളിയില്കുത്തി തലയും ചരിച്ചു പിടിച്ചു ഗൌരവത്തില്നില്ക്കുകയാണു കക്ഷി. അവന്സൌഹ്രുദത്തിലൊന്നു ചിരിച്ചു അതിനു മറുപടിയായ് ആയിടെ ഇറങ്ങിയ ഒരു സിനിമയിലെ പ്രയോഗം കടമെടുത്തു ഒരു ചോദ്യമാണുണ്ടായത്.

ങും എന്തടേ ഒരു ഒലിപ്പീര് ങും നേരെ ചൊവ്വേ നടന്നാല്അവനോനു തന്നെ കൊള്ളാം."

ചെറുക്കന്അന്ധാളിച്ചു നില്ക്കുമ്പോഴേക്കും  മേരി ഹാഡ് ലിറ്റില്ലാമ്പ് എന്നൊരു നഴ്സറി റയിമും  പാടി അമ്മുക്കുട്ടി കൂളായിട്ട് തിരിഞ്ഞു നടന്നു കഴിഞ്ഞു.

    അസ്ഥാനത്തുള്ള അഭിപ്രായപ്രകടനവും അനാവശ്യ ഗൌരവും  വായിക്കൊള്ളാത്ത വര്ത്താനവും ഒക്കെ പലേ പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലും അതൊന്നും അമ്മുക്കുട്ടിയെ ലവലേശം വ്യസനിപ്പിക്കാന്പോന്നതായിരുന്നില്ലചിരി തികച്ചും അപൂര്വ്വമായ ഒന്നായി മാറിയപ്പോ അമ്മുവിന്റെ അമ്മ ടി വി പരസ്യത്തില്കാണിച്ച പോലെ കുട്ടികളുടെ മാസിക വാങ്ങിക്കൊടുത്തെങ്കിലും അതൊന്നു മറിച്ചു നോക്കാന്പോലും അമ്മു മിനക്കെട്ടില്ല. വായിച്ചു കൊടുത്തു വരുതിയിലാക്കാന്ശ്രമിച്ചെങ്കിലും കൊമേഴ്സ്യല്പടം കാണുന്ന ബുദ്ധിജീവിയുടെ മനോഭാവമായിരുന്നു അക്കാര്യത്തില്അമ്മുവിനു. സമയം അവള്നിസ്സങ്കോചം റ്റി വി യിലെ പ്രേത സീരിയലുകള്കണ്ടുകൊണ്ടിരുന്നു.


      അമ്മുവിന്റെ അമ്മയ്ക്ക് കരയാനും സങ്കടപ്പെടാനും അല്ലാതെ തന്നെ ധാരാളം കാര്യങ്ങൾ  ഉണ്ടായിരുന്നതിനാല് വിഷയത്തില്പിന്നെ ആഴത്തിലൊരു ഗവേഷണം നടത്താനും അതിന്റെ പേരില്തല്ലിയലയ്ക്കാനും ഒന്നും അവര്മിനക്കെട്ടില്ല. പറയുന്നത് തീരെ ശ്രദ്ധിക്കാതിരിക്കുക. വിളിച്ചാല്വിളി കേള്ക്കാതിരിക്കുക ഒക്കെ ചില സമരമുറകള്‍. അങ്ങനൊരു സന്ദര്ഭത്തില്നന്നേ ദേഷ്യം വന്നപ്പോ ചെറിയ ഒരടി കൊടുത്തപ്പോ എഴുന്നേറ്റ് നിന്ന് കണ്ണു തുറുപ്പിച്ച് ചുണ്ടു കൂര്പ്പിച്ച് ഒന്നു നോക്കി നിന്നിട്ട് ഭാഷയിലെ മോശം എന്നു കരുതുന്ന ഒന്നു രണ്ടു പദങ്ങള്ഉപയോഗിച്ച് സംബോധന ചെയ്തപ്പോല്ഒന്നു പരുങ്ങിയെങ്കിലും നോവത്തക്ക വിധത്തില്ചന്തിക്കിട്ടോരെണ്ണം കൊടുത്തുകരയുന്നതിനു പകരം ടീപ്പൊയും കസേരകളും ഒക്കെ മറിച്ചിട്ടും ഇട്ടിരുന്ന പെറ്റിക്കോട്ട് വലിച്ചു കീറിയും പ്രതിക്ഷേധിച്ചു. കാര്യങ്ങള്ഇത്രത്തോളമായപ്പോള്അമ്മുക്കുട്ടിയുടെ അച്ച്ഛനോട് പറയാതിരിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. മാന്യനായ ബിസിനസുകാരന്വീട്ടിലുണ്ടാകുന്ന സന്ദര്ഭങ്ങള്‍  കുറവായതിനാലും അഥവാ ഉണ്ടെങ്കില്തന്നെ സ്വബോധമുള്ള സമയം വളരെ വിരളമാണെങ്കിലും അങ്ങനെയൊരവസരത്തില്അവര്കാര്യം അവതരിപ്പിച്ചു. തുടര്ന്നാണു അമ്മുക്കുട്ടി മാനസികാരോഗ്യ വിദഗ്ധന്റെ അടുക്കലെത്തിയത്.

     അയാൾ തികച്ചും അരസികനാണെന്ന് ആദ്യ കാഴ്ചയില്തന്നെ അമ്മുക്കുട്ടിയ്ക്ക് ബോധ്യമായതാണു. അയാളുടെ ചോദ്യങ്ങളാട്ടെ ദൂരദര്ശന്റെ അഭിമുഖക്കാരന്റേതു പോലെ തീര്ത്തും വിരസവും ആവര്ത്തന്വുമായിരുന്നു. അമ്മേടെ പേര്അച്ഛന്റെ ജോലി എന്നൊക്കെ. അമ്മുക്കുട്ടി അതൊന്നും ഗൌനിക്കാനേ പോയില്ല. ഒടുവിലാണു അയാല്ഒരു കഥപറയാന്ആവശ്യപ്പെട്ടത്. അതിന്റെ അനാവശ്യകതെയെക്കുറിച്ച് ബോധവതിയാണെങ്കിലും അത് സാരമില്ലെന്നു കരുതിയും അത്തരമവസരങ്ങളിലുപയോഗിക്കാനുള്ള പ്രത്യേക റബ്ബര്മുട്ടായി കൈവശമില്ലാതിരുന്നതിനാലും അമ്മു കഥ പറയാന്ആരംഭിച്ചു.


   ഒരിടത്തൊരിടത്ത് സല്മാന്ഖാന്സല്മാന്ഖാന്എന്നൊരു മാനുണ്ടായിരുന്നു. അവൻറെ  കൂടെ കളിക്കാന്ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു മനീഷാ കൊയിരാള. എന്നിട്ടൊരു രഹസ്യ ഭാവത്തില്ഡോക്ടറോട് പറഞ്ഞുലവറാ’. എന്നിട്ടു തുടര്ന്നു. അവരു രണ്ടു പേരും കൂടി ദില്സേരേന്നു പാട്ടൊക്കെ പാടി കാട്ടിക്കൂടി അങനെ നടന്നപ്പോള്കാട്ടിനകത്തൂന്നും ദാണ്ടെ വരണ് ഒരു മുട്ടന്കടുവ അയിന്റെ പേര്അമരീഷ് പുരീന്നു. കടുവേനെ കണ്ടിട്ടും മാനോളു രണ്ടും കൂടി പാട്ടും പാടി കളിച്ചോണ്ടു പോയി. അതു കണ്ടപ്പോള്കടുവയ്ക്ക് ദേഷ്യം വന്നു. അതു ചെന്ന് മന്വോള്രണ്ടിനേം അടിച്ചും ഇടിച്ചും കൊന്നിട്ട് എന്നു ചിരിച്ചു പിന്നെ പതുക്കെ നടന്നു വന്നു പപ്പേന്റെ അല്മാരീന്നൊരു ചിയേഴ്സ് കുടിച്ചു പിന്നമ്മൂന്റെ കട്ടിലേക്കിടന്ന് സുഖായിട്ടുറങ്ങി.

   അനുബന്ധമായൊരു ചിരി പ്രതീക്ഷിച്ചെങ്കിലും ഡോക്ടര്ക്ക് തെറ്റി. അങനെ ചിരിക്കാന്അമ്മുവെന്താ കൊച്ചുകുട്ടിയാ‍. ഏതിനും അവിടെ നിന്നും വന്നതിനു ശേഷം അമ്മയുടെ ശ്രദ്ധ കുറച്ചേറെ അമ്മുവില്പതിയാന്തുടങ്ങി. അതവളെ വല്ലാതെ ബോറടിപ്പിച്ചു.
അപ്പോഴാണു ചാത്തന്റെ ഉപദ്രവം തുടങ്ങിയതു ഉണക്കാനിട്ട തുണികളില്തുടര്ച്ചായി മഷിക്കറ പുരട്ടിക്കൊണ്ടായിരുന്നു ചാത്തപ്രവേശം. പിന്നെ ആളീല്ലാ നേരത്ത് മുറികളിലെ തുണികൾ കത്താന്തുടങ്ങി. പൈപ്പുകളിലെ  മുറിവുകളിലൂടെ വാട്ടര്ടാങ്കിലെ വെള്ളം ചോര്ന്നു പോയ്യി. കത്തി നില്ക്കുന്ന ബള്ബുകള്എറിഞ്ഞുടയ്ക്കല്‍.  എല്ലാം ചാത്തന്റെ വിളയാട്ടം സര്വ്വം ചാത്തമയം.

   അമ്മുവിന്റെ മുത്ത്ശ്ശന്ഇടപാടു ചെയ്തിട്ടാണു മന്ത്രവാദി എത്തിയതും ഹോമം തുടങ്ങിയതുംമന്ത്രവാദിയെത്തിയപ്പോ തന്നെ ചാത്തവിളയാട്ടങ്ങല്ക്ക് ശമനം കണ്ടു തുടങ്ങി. അമ്മയ്ക്ക് ചെറിയൊരാശ്വാസം തോന്നി

ആളും ബഹളോം വീടു നിറച്ചും അമ്മുക്കുട്ടിയ്ക്ക് വീണ്ടും ബോറടിക്കാന്തുടങ്ങി.